തൃപ്രയാർ: സ്കൂൾവിട്ട് വീട്ടിലേക്കു നടന്നുപോവുകയായിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കയ്പമംഗലം പുന്നക്കൽചാൽ കൈതവളപ്പിൽ വീട്ടിൽ ശ്രീരാഗിനെ(29)യാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി രമ്യ മേനോൻ ശിക്ഷിച്ചത്.
2023ൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. വലപ്പാട് സിഐ കെ.എസ്. സുശാന്ത് രജിസ്റ്റർചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ കെ.സലിമാണ് അന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചത്.
ജിഎഎസ്ഐ ഭരതനുണ്ണിയും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. സൂരജ് കോടതിയിൽ ഹാജരായി. വിചാരണ വേളയിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ കോടതിയിൽ ഹാജരാക്കുകയുംചെയ്തു.